
തൃശൂർ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കൊല്ലങ്കോട് മേട്ടുപ്പാളയം വിനോദിനെയാണ് (50) തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2016 ലായിരുന്നു സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ ശ്രീജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ശ്യാംമുരളി, പി.വി സിന്ധു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കാൻ സി.പി.ഒമാരായ സംഗീത്, ഗീത എന്നിവർ പ്രവർത്തിച്ചു. ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി അജയ് കുമാർ, അഡ്വ:ദിൽ എന്നിവർ പ്രോസിക്യൂഷനായി ഹാജരായി.