1

12 കർഷകർക്ക് 75.75 ലക്ഷം

തൃശൂർ: ആഫ്രിക്കൻ പന്നിപ്പനി പടർന്നതിനെത്തുടർന്ന് ദയാവധം ചെയ്യേണ്ടിവന്നതിലൂടെ പന്നികൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനം 16ന് ഉച്ചയ്ക്ക് 1.30ന് ജില്ലാ ആസൂത്രണഭവൻ ഹാളിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കള്ളിംഗ് നടപടികളിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദന സാക്ഷ്യപത്രം ചടങ്ങിൽ വിതരണം ചെയ്യും.

സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി സുരജ, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ പി. ഫ്രാൻസിസ് ബാസ്റ്റിൻ തുടങ്ങിയവർ പങ്കെടുക്കും.

വിതരണം ചെയ്യുന്നത് - 75,74,757 രൂപ

കോടശേരി പഞ്ചായത്തിലെ ഒരു കർഷകനും കടങ്ങോട് പഞ്ചായത്തിലെ 11 കർഷകർക്കും

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്

ചേർപ്പ്, അതിരപ്പിള്ളി, കോടശേരി, കടങ്ങോട് പഞ്ചായത്തുകളിൽ

1340 ദയാവധം

അസുഖം സ്ഥിരീകരിച്ച ഫാമുകളിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമുകളിലുമുള്ള പന്നികളെ ദയാവധം നടത്തി. 15 ഫാമുകളിലെ 1,340 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്.

വിതരണം ചെയ്തത് - 14,94,400 രൂപ

ചേർപ്പ്, അതിരപ്പിള്ളി പഞ്ചായത്തുകളിലെ മൂന്ന് കർഷകർക്ക്.

നഷ്ടപരിഹാര വിഹിതം

കേന്ദ്ര വിഹിതം - 60%,​ ബാക്കി സംസ്ഥാനം.