p

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്ന വിലവർദ്ധന ഇന്നലെ പ്രാബല്യത്തിലായി. ബ്രാൻഡുകളുടെ വ്യത്യാസം അനുസരിച്ച് ഫുൾ ബോട്ടിലിന് ( 750 മില്ലി) 10 മുതൽ പരമാവധി 30 രൂപ വരെയാണ് വർദ്ധിച്ചിട്ടുള്ളത്. നിയമസഭ പാസാക്കിയ പൊതുവില്പന ഭേദഗതി ബില്ലിൽ വെള്ളിയാഴ്ച ഗവർണർ ഒപ്പിട്ടതോടെയാണ് വില വർദ്ധന നടപ്പായത്. വൈനിന്റെ വില്പന നികുതി 84 ശതമാനമായി കുറച്ചതിനാൽ രണ്ടാഴ്ച മുമ്പ് വിലയിൽ നേരിയ കുറവ് വന്നിരുന്നു. ബിയറിന്റെ വിലയുടെ കാര്യത്തിൽ ബെവ്കോയുടെ തീരുമാനം വന്നിട്ടില്ല.

ജനുവരി ഒന്നുമുതൽ വില വർദ്ധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെ മുതൽ വർദ്ധന പ്രാബല്യത്തിൽ വരുത്താൻ ബെവ്കോ വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും നിർദ്ദേശം നൽകുകയായിരുന്നു. വില്പന നികുതി നാല് ശതമാനവും ബെവ്കോയുടെ കൈകാര്യ ചെലവ് (മാർജിൻ) ഒരു ശതമാനവുമാണ് കൂട്ടിയത്. സർക്കാർ ഉത്പന്നമായ ജവാൻ റം ഒരു ലിറ്ററിന് 600 രൂപയായിരുന്നത് 610 ആയി. 400 രൂപ വരെ വിലയുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് ഫുൾ ബോട്ടിലിന് 10 രൂപയുടെയും അതിന് മുകളിൽ വിലയുള്ളതിന് 20 രൂപയുടെയും വർദ്ധനയുണ്ടായിട്ടുണ്ട്. ചില്ലറ വില്പനശാലകൾക്ക് പുറമെ സംസ്ഥാനത്തെ ബാറുകളും ഇന്നലെ മുതൽ വിലവർദ്ധന നടപ്പാക്കി. നേരത്തെ സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യവും പുതിയ നിരക്കിൽ വിൽക്കുന്നതിലൂടെ ബാറുകാർക്ക് നല്ല കൊയ്ത്തുമായി.

ജനപ്രിയ ബ്രാൻഡുകളുടെ വില വർദ്ധന

(ഫുൾ , പൈന്റ്, അര ലിറ്റർ ക്രമത്തിൽ)

ഒൾഡ് മങ്ക് റം .......1100, 570, 700

സെലിബ്രേഷൻ റിസർവ്..850, 550 (500 എം.എൽ.)

ഓൾഡ് പോർട്ട് ഡീലക്സ്.. 520.300, 360

ബക്കാർഡി ഗുവ.... 1650, 780, 1080

ഓഫീസേഴ്സ് ചോയിസ്....780, 400, 510

ഹെർക്കുലീസ് സ്പെഷ്യൽ... 820, 410, 520

ഡാഡി വിൽസൺ.....820, 330,440

ജവാൻ ......................610 (ലിറ്റർ)

നെപ്പോളിയൻ ബ്രാണ്ടി...1730, 870

നമ്പർ 1 ഹണിബീ ''......630,340,430

ജെ.ഡി.എഫ് '' .........770, 440, 500

ഹണി ബീ പ്രീമിയം......630, 320, 400

വൈറ്റ് മിസ്ചീഫ് ''.......650, 360, 440

എം.എച്ച്.................990, 500, 540

എം.സി.ബി ...........840

മസ്കോവി വോഡ്ക...590,320, 380

ക്രിസ്മസ് മുന്നിൽക്കണ്ട്
മദ്യവില നേരത്തേ കൂട്ടി

തിരുവനന്തപുരം: വിദേശ മദ്യവില വർദ്ധിപ്പിക്കാൻ നിയമസഭ പാസാക്കിയ ബില്ലിൽ വെള്ളിയാഴ്ച രാത്രി ഗവർണർ ഒപ്പിട്ടതിനു തൊട്ടു പിന്നാലെ ബെവ്കോ വില കൂട്ടിയത് ക്രിസ്മസ് വിപണി മുന്നിൽക്കണ്ട്. ജനുവരി ഒന്നു മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് ബെവ്കോ അധികൃതർ നേരത്തേ പറഞ്ഞിരുന്നത്.
ബെവ്കോ ഐ.ടി വിഭാഗത്തിലെ ജീവനക്കാർ ഇന്നലെ രാവിലെ മുതൽ പുതുക്കിയ വിലവിവരപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ജനപ്രിയ ബ്രാൻഡുകളുടെ വില വർദ്ധന ഇന്നലെ രാവിലെ തന്നെ തയ്യാറായെങ്കിലും പ്രീമിയം ബ്രാൻഡുകളുടെ കാര്യത്തിൽ അല്പം വൈകി. ബാറുകൾക്ക് മദ്യം നൽകാനുള്ള ബില്ലടിക്കുന്നത് പല വെയർഹൗസുകളിലും ബുദ്ധിമുട്ടായി. ബിയറിന്റെ വില വർദ്ധനയിലും ഇന്നലെ വൈകുംവരെ ആശയക്കുഴപ്പം നിൽക്കുകയായിരുന്നു.