
നെയ്യാറ്റിൻകര: 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ കാരോട് അയിര ചെങ്കവിള വാറുവിളാകത്ത് വീട്ടിൽ രഞ്ജിത്തി(27)ന് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ . നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി. 2016ലാണ് കേസിനാസ്പദമായ സംഭവം . ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ തുണി കുത്തിക്കയറ്റിയപ്പോൾ പല്ലിളകിപ്പോയ ഇവർ തൊട്ടുടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പൊഴിയൂരിലും സമീപ സ്റ്റേഷനുകളിലും പ്രതിക്കെതിരെ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി.