parliament

ന്യൂഡൽഹി: പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്ന് ലോക്‌സഭയിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പുതിയ ബില്ലുകൾ കൊണ്ടുവരും.1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരമുള്ള ഭാരതീയ ന്യായ സംഹിത ബിൽ (ബി.എ.എസ് )​, 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ (ബി.എൻ.എസ്.എസ്), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്‌ട് (തെളിവ് നിയമം) ഭേദഗതി ചെയ്‌ത ഭാരതീയ സാക്ഷ്യ ബിൽ ( ബി. എസ് )​ എന്നിവയാണ് പിൻവലിക്കുന്നത്.

പന്ത്രണ്ടു വയസുവരെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കും ആൾക്കൂട്ട കൊലപാതകത്തിനും ഭീകരപ്രവർത്തനത്തിനും വധശിക്ഷ, കൂട്ട മാനഭംഗത്തിന് ജീവപര്യന്തം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചാൽ പത്തു വ‌ർഷം ജയിൽ, രാജ്യദ്രോഹത്തിന് ജീവപര്യന്തം വരെ ശിക്ഷ അടക്കം വകുപ്പുകളുള്ളതാണ് ബില്ലുകൾ.