modi
modi

ന്യൂഡൽഹി: പാർലമെന്റിൽ യുവാക്കൾ കടന്നുകയറിയ സംഭവത്തിൽ ചർച്ചയല്ല, ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഈ നിലപാടെന്നും മോദി വ്യക്തമാക്കി. പുക സ്‌പ്രെ പ്രയോഗിച്ച സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചർച്ചയല്ല, ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മേഖലയിലാകെ പ്രചാരമുള്ള 'ദൈനിക് ജാഗ്രൺ" ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംഭവം നടന്ന അന്നുമുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്. അതിന് വഴങ്ങില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകുന്നത്. അമിത് ഷായുടെ പ്രസ്താവന അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. ഇന്നു ചേരുന്ന പാർലമെന്റ് പ്രക്ഷുബ്ധമാവും.

കേന്ദ്രസർക്കാർ വിഷയം നിസാരവത്കരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായതോടെയാണ്

പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. `അത്യന്തം ഗൗരവമുള്ള വിഷയമാണ്. നിർഭാഗ്യകരവും, ആശങ്കാജനകവുമാണ്. ലോക് സഭ സ്പീക്കർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന പുറത്തുവരിക തന്നെ ചെയ്യും. അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുന്നു. ആവർത്തിക്കാതിരിക്കാൻ തക്ക അന്വേഷണമാണ് ആവശ്യം. സുരക്ഷാസംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കും. പ്രതികളുടെ ഉദ്ദേശ്യവും സംഭവത്തിനു പിന്നിലെ ശക്തികളെയും കണ്ടെത്തണം.അതും പ്രധാനപ്പെട്ട കാര്യമാണ്'- പ്രധാനമന്ത്രി പറഞ്ഞു. ഡിസംബർ 13നായിരുന്നു സംഭവം. അതിനുശേഷം മോദിയും അമിത്ഷായും സഭയിൽ വന്നിരുന്നില്ല.

വിഷയം രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടു.

തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. പ്രതിപക്ഷം പാർലമെന്റ് നടപടികളിൽ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.


കത്തിക്കരിഞ്ഞ

മൊബൈലുകൾ

അഞ്ചു പ്രതികളും ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈൽ ഫോണുകളുടെ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ രാജസ്ഥാനിലെ കുച്ചമെനിൽ നിന്ന് പൊലീസ് കണ്ടെത്തി.
മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ലളിത് മോഹൻ ഝാ, മറ്റു പ്രതികളിൽ നിന്ന് ഫോണുകൾ വാങ്ങി അടിച്ചുതകർത്തശേഷം കത്തിച്ചുവെന്നാണ് നിഗമനം. ഇതോടൊപ്പം വസ്ത്രങ്ങളും, ഷൂസും കത്തിച്ചതായും കണ്ടെത്തി.ഡൽഹിയിൽ കീഴടങ്ങാൻ എത്തുന്നതിന് മുൻപാണ് ഫോണുകൾ കത്തിച്ചത്. ഇരുപത്തിയഞ്ച് വർഷമായി താമസിച്ചിരുന്ന പശ്ചിമബംഗാളിൽ ലളിതിനെ എത്തിച്ച് തെളിവെടുക്കും. തൃണമൂൽ എം.എൽ.എ തപസ് റോയിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.
കൂട്ടുപ്രതിയും രാജസ്ഥാൻ നഗൗർ സ്വദേശിയുമായ മഹേഷ് കുമാവതിനെ ഡൽഹി പട്യാല ഹൗസ് കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

എം.പിയുടെ മൊഴി

യുവാക്കൾക്ക് പാർലമെന്റിൽ കയറാൻ പാസിന് ശുപാർശ ചെയ്ത ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. എം.പിക്കെതിരെ ബി.ജെ.പി നടപടിയെടുത്തിട്ടില്ല.

`ചർച്ച വേണ്ടെന്ന മോദിയുടെ നിലപാട് ഒളിച്ചോട്ടമാണ്. പാസുകൾ നൽകാൻ ശുപാർശ ചെയ്ത ബി.ജെ.പി എം.പിയെ സഹായിക്കാനാണിത്.'

-ജയറാം രമേശ് ,

എ.ഐ.സി.സി ജനറൽ സെക്രട്ടറി