തൊടുപുഴ: ചിന്നക്കനാൽ പഞ്ചായത്തിൽ പട്ടയഭൂമിയുൾപ്പെട്ട പ്രദേശമുൾപ്പടെ വനഭൂമിയാക്കുന്നതിനുള്ള തീരുമാനത്തിനു പിന്നിൽ ജില്ലയിലെ ഇടതു പക്ഷ നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം. പി  പറഞ്ഞു. 2020 ൽ പാട്ടക്കാലാവധി കഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റുമായുള്ള കരാർ അവസാനിപ്പിച്ചപ്പോൾ പ്രസ്തുത ഭൂമി വനഭൂമിയാക്കി കരടു വിജ്ഞാപനമിറക്കിയത് .ജില്ലയിലെ ഇടതു നേതാക്കൾ അറിഞ്ഞില്ല എന്നു ധരിക്കാനാവില്ല. തുടർന്ന് സെറ്റിൽമെന്റ് ആഫീസറെ നിയമിച്ച് നടപടികൾ പുരോഗമിച്ചപ്പോഴും ,ഉദ്യോഗസ്ഥർക്ക് മംഗളപത്രം കൽപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്ന ജില്ലയിലെ സി.പി.എം നേതൃത്വം ഇപ്പോൾ കുടിയേറ്റ കർഷകരെ കൈയ്യേറ്റക്കാരാക്കി ചിത്രീകരിച്ച് ജനിച്ച മണ്ണിൽ നിന്നും നൂറു കണക്കിന് ആളുകളെ കുടിയിറക്കുകയാണ്. നേരത്തേ ചെങ്കുളത്തും കുടയത്തൂരും സമാനമായ രീതിയിൽ റിസർവ്വ് ഫോറസ്റ്റ് ആയി വിജ്ഞാപനമിറക്കിയതിനു പിന്നാലെ ചിന്നക്കനാലിൽ ഉണ്ടായിരിക്കുന്ന റിസർവ്വ് വനമാക്കി പ്രഖ്യാപിക്കുന്ന ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നൽകുമെന്നും ഒരാളെ പോലും അന്യായമായി കൂടിയിറക്കാൻ അനുവദിക്കില്ലെന്നും എം. പി പറഞ്ഞു.