ഇടുക്കി: നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. അതത് മണ്ഡലങ്ങളിൽ നവകേരള സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപ് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചു തുടങ്ങും. അപേക്ഷകളിൽ സമയബന്ധിത നടപടി ഉറപ്പാക്കുന്നതിനാണ് ഇപ്രകാരം ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട് . പരാതികൾ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത് പരിപാടികൾ ആരംഭിക്കുന്നതിനു മുൻപും , പരിപാടി കഴിഞ്ഞതിനു ശേഷവും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടർ സൗകര്യം ഏർപ്പെടുത്തും. പരാതികളിൽ പൂർണ്ണമായ വിലാസവും മൊബൈൽ നമ്പറും നിർബന്ധമായി നൽകണം. പരാതിക്കാർക്ക് രസീത് നൽകും. മുഴുവൻ പരാതികളും സ്വീകരിച്ചതിനശേഷ മാത്രമേ കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കുകയുള്ളുവെന്നും കളക്ടർ പറഞ്ഞു.
10,11,12 തീയതികളിലായാണ് ജില്ലയിൽ നവകേരള സദസ്സ് സംഘടിപ്പിക്കുക.