ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ മൂൺലൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. ചന്ദ്രൻ ഏറ്റവും കൂടുതൽ പ്രകാരം ചൊരിയുന്ന പൂർണ്ണചന്ദ്ര ദിവസമായ ഡിസംബർ 26ന് വൈകിട്ട് ആറ് മുതലാണ് യാത്ര ആരംഭിക്കുന്നത്. ഉടുമ്പന്നൂർ പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതകളെ പൊതു സമൂഹത്തിന്റെ മുമ്പാകെ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സമുദ്ര നിരപ്പിൽ നിന്ന് 2500 അടി മുതൽ 3000 അടി വരെ ഉയരത്തിലുള്ള ഉപ്പുകുന്ന് മലനിരകളിൽ നിന്നും ആരംഭിച്ച് ഏകദേശം എട്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മറ്റൊരു മലയോര പ്രദേശമായ ചെപ്പുകുളം ഇരുകല്ലുംമുടിയിൽ യാത്ര അവസാനിക്കും. ഉപ്പുകുന്നിലെ വിവിധ വ്യൂ പോയിന്റുകളായ അരുവിപ്പാറ, മുറംകെട്ടിപ്പാറ, മൂലക്കാട്, ചെപ്പുകുളം സി.എസ്.ഐ പള്ളി വഴിയാണ് ഇരുകല്ലുംമുടി വ്യൂ പോയിന്റിൽ എത്തുക. ഉടുമ്പന്നൂർ പഞ്ചായത്തിൽ നയനാനന്ദകരവും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതുമായ നിരവധി പ്രദേശങ്ങളുണ്ട്. എന്നാൽ കൂടുതൽ പ്രദേശങ്ങളും സർക്കാർ രേഖയിൽ വനഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഈ പ്രദേശങ്ങളുടെ വികസന പ്രവർത്തങ്ങൾക്ക് വിവിധ തരത്തിലുള്ള തടസ്സവാദങ്ങൾ നില നിൽക്കുകയാണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ഈ സ്ഥലങ്ങളെ ഉൾപ്പെടുത്താനുമാകില്ല. ഈ സാഹചര്യത്തിലാണ് ഈ സ്ഥലങ്ങളുടെ പ്രമോഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഒരു നൂതന സംരഭത്തിന് തുടക്കം കുറിക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കി ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഉടുമ്പന്നൂർ ടൂറിസം സർക്യൂട്ട് പ്രോഗ്രാമിന്റെ മുന്നോടിയായാണ് മൂൺലൈറ്റ് വാക്ക്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ വിമുക്തമായി പ്രഖ്യാപിക്കാൻ ജനുവരി 19ന് ചേരുന്ന മാലിന്യ വിരുദ്ധ മനുഷ്യ ചങ്ങലയുടെ സന്ദേശവും മൂൺലൈറ്റ് വാക്ക് പ്രചരിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു നിലാവെളിച്ച രാത്രി നടത്തം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, സെക്രട്ടറി കെ.പി. യശോധരൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഫ്രാൻസിസ് കുന്നപ്പള്ളി, കൺവീനർ ടി.ജി. മോഹനൻ എന്നിവർ പങ്കെടുത്തു.