കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയിൽ യാത്രയ്ക്കിടെ ട്രെയിനിൽ ഭർതൃമതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബണ്ടേൽ സ്വദേശി ജെജിസ് (48) ആണ് പിടിയിലായത്. ഇന്നലെ രാവിലെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ് മോർ എക്സ്പ്രസിലാണ് സംഭവം.
മലപ്പുറം സ്വദേശിനിയായ 34 കാരിയാണ് പരാതിക്കാരി. യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. യുവതി ബഹളമുണ്ടാക്കി. യുവതിക്കൊപ്പം ഭർത്താവും സുഹൃത്തുമുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ യാത്രക്കാർ തടഞ്ഞുവച്ച് കണ്ണൂരിൽ പൊലീസിനെ ഏൽപ്പിച്ചു. ഇവിടെ നിന്നും കാസർകോട് പൊലീസിന് കൈമാറി. ജനറൽ കംപാർട്ടുമെന്റിൽ ടിക്കറ്റെടുത്ത വികാരി റിസർവേഷൻ കംപാർട്ട്മെന്റിൽ കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.