വടകര: വടകര നഗരസഭയുടെ തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് മില്ലറ്റ് കൃഷി പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു. മില്ലറ്റ് കൃഷി രീതി പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാർബൺ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ് പദ്ധതി വിശദീകരിച്ചു. ഹരിത കേരളം സംസ്ഥാന മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ എസ്.യു സഞ്ജീവ് മുഖ്യാതിഥിയായിരുന്നു. രാജിത പതേരി, എൻ.കെ പ്രഭാകരൻ, എ.പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ , അസീസ് , ഡോ. കെ വി മുഹമ്മദ് കുഞ്ഞി, സി.വി ശുഭ, ഡോ. സനൽകുമാർ ,പി സജീവ് കുമാർ ,എൻ. കെ ഹരീഷ് എന്നിവർ പ്രസംഗിച്ചു.. വടകര നഗരസഭയിലെ നാലാം വാർഡായ പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം 40 സെന്റ് സ്ഥലത്താണ് വിത്ത് വിതച്ചത്. മില്ലറ്റ് മിഷൻ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്