niyas
നിയാസ്

കോട്ടയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയിടത്തിൽ വീട്ടിൽ നിയാസിനെയാണ് (35) തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. 2018ൽ ഇടചോറ്റി ബസ് സ്റ്റാൻഡിലാണ് സംഭവം. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.ഐ യും ഇപ്പോൾ കുമരകം എസ്.എച്ച്.ഒയുമായ എ.എസ് അൻസൽ സംഘവും പിടികൂടുകയായിരുന്നു.

തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. അന്ന് കാഞ്ഞിരപ്പള്ളി സി.ഐ ആയിരുന്ന ഷാജി ജോസ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ആണ് ശിക്ഷ വിധിച്ചത്.