ശബരിമല: ശബരിമല തീർത്ഥാടനത്തിന്റെ സവശേഷതകളും സാഹചര്യങ്ങളും സ്വഭാവവും മനസിലാക്കാതെ പുണ്യ പൂങ്കാവനത്തിൽ പൊലീസ് രാജ് നടപ്പിലാക്കാനാണ് ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നടപ്പന്തൽ മുതൽ പമ്പ വരെ തിരക്ക് നി്ര്രയാതീതമായി തുടരുമ്പോഴും പതിനെട്ടാം പടിക്കു മുകളിൽ ഫ്‌ളൈ ഓവറും തിരുമുറ്റവും പല സമയത്തും ഒഴിഞ്ഞു കിട ക്കുന്നത് പോലീസിന്റെ അശാസ്ത്രീയമായ നിയ്രന്രണങ്ങൾ കാരണമാണെന്നും എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ശബരിമലയിൽ ഭക്തരുടെ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കുന്നതിനും പൊലീസിന്റെ നിഷ്‌ക്രിയ സമീപനം അവസാനിപ്പിക്കുന്നതിനും മുഖ്യമന്ത്രി ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജു വി നാഥിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ മുഖാന്തരം കൂടിയ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സ്വെകട്ടറിമാരായ ലിജു പാവുമ്പ, പ്രവീൺ നെയ്യാറ്റിൻകര, അനൂപ് കോട്ടയം, അനിൽ കാട്ടാക്കട, സംസ്ഥാന നേതാക്കന്മാരായ കൊല്ലം സുനിൽ, ശ്യാം ആനപ്പാറ, അജിത് അമ്പലപ്പുഴ, റെജിലാൽ, സുനിൽ മാവേലിക്കര, ഉണ്ണികൃഷ്ണൻ നമ്പ്യാതിരി, എസ്.എസ് ഷാബു, വിനീത് തെക്കേക്കര, പാമ്പാടി സുനിൽ ശാന്തി, ജയരാജ് വാരപ്പെടി, പായിപ്പാട മുരളി, പട്ടാഴി ശ്രീകുമാർ, അജിത് താമല്ലാക്കൽ, കരവാളൂർ അജയകുമാർ, രാജീവ് ചങ്ങനാശേരി, സുധീഷ് ഏറ്റുമാനൂർ, സുരേഷ് പോറ്റി വർക്കല, വിഷ്ണു വൈക്കം, ഷിജു, ശ്രീജിത്ത് ചെറുവള്ളി തുടങ്ങിയവർ സംസാരിച്ചു.