cr

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ബംഗളൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം.

റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ജയം നേടി ഇന്ത്യ (4- 1) പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഇന്നത്തെ മത്സരം പരമ്പര തീരുമാനിക്കുന്ന കാര്യത്തിൽ അപ്രസക്തമാണ്. അവസാന മത്സരവും സ്വന്തമാക്കി 4- 1ന്റെ ആധികാരിക പരമ്പരനേട്ടം സൂര്യകുമാർ യാദവും സംഘവും ലക്ഷ്യം വയ്ക്കുമ്പോൾ അവസാന മത്സരത്തിൽ ജയം നേടി പൊരുതി മടങ്ങാനാണ് മാത്യുവെയ്ഡും കൂട്ടരും ശ്രമിക്കുന്നത്.

നിർണായകമായ നാലാം ട്വന്റി-20യിൽ 20 റൺസിന്റെ തകർപ്പൻ ജയം നേടിയാണ് ഒരു മത്സരം അവശേഷിക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

 ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഓസീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴി‌ഞ്ഞുള്ളൂ. 

ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നിനു മുന്നിൽ പതറുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ നാലും ഓസ്ട്രേലിയ അഞ്ചും മാറ്റങ്ങൾ വരുത്തിയാണ് കളത്തിലിറങ്ങിയത്. അതിനാൽ തന്നെ ഇന്ന് വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. പ്രത്യേകിച്ച് ഓസ്ട്രേലിയൻ ടീം. അവരുടെ സ്‌ക്വാഡിൽ നിലവിൽ 13 പേരേയുള്ളൂ.

സാധ്യതാ ടീം: ഇന്ത്യ: യശ്വസി, റുതുരാജ്,ശ്രേയസ്/തിലക്,സൂര്യകുമാർ,ജിതേഷ്,റിങ്കു,അക്ഷർ,സുന്ദർ,ചഹർ,ബിഷ്ണോയി,ആവേശ്,മുകേഷ്.
ഓസ്ട്രേലിയ: ഫിലിപ്പെ,ഹെഡ്,മക്ഡെർമോട്ട്,ഹാർഡി,ഡേവിഡ്,ഷോർട്ട്,വെയ്ഡ്,ഡ്വാർഷ്യുസ്,ഗ്രീൻ, ബെഹ്രൻഡോർഫ്,സംഗ/എല്ലിസ്/റിച്ചാ‌ർസൺ.