cyber

തട്ടിപ്പുകൾ പലരീതിയിൽ വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. പ്രത്യേകിച്ചും ഫോണിലൂടെയും മറ്റും പണം അയയ്ക്കുന്ന രീതി കൂടി വരുന്നതിനാൽ. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും സെെബർ തട്ടിപ്പിന് ഇരയാകുന്നവർ ചെറുതെന്നുമല്ല. ഇതിനെതിരെ നിരവധി മുന്നറിപ്പുകൾ പൊലീസ് നൽകിയാലും ജനങ്ങൾ ചെവിക്കൊള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് സെെബർ തട്ടിപ്പുകാർ പുതിയ രീതി കണ്ടെത്തുന്നത്. 35നും 50നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ സെെബർ തട്ടിപ്പ് നടക്കുന്നത്. പാഴ്സൽ വന്നെന്ന വ്യാജേന കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിന്റെ രീതി

നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ചാണ് പണം തട്ടുന്നത്. നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സലിനുള്ളിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും.

police

കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന് സി ബി ഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐ ഡി കാർഡ് , എഫ് ഐ ആർ തുടങ്ങിയവ സ്കൈപ്, വാട്സാപ്പ് എന്നിവ വഴി അയച്ചു നൽകുന്നു.

തുടർന്ന് എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 ശതമാനം തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ രസീത് അയച്ചു നൽകുകയും ചെയ്യുന്നു.

cyber

തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐ പി എസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്. തുടരെ കോളുകൾ വരുമ്പോൾ പേടിച്ച് പണം അയച്ചു കൊടുക്കുന്നു. ശേഷമായിരിക്കും തട്ടിപ്പ് മനസിലാക്കുക. തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങൾക്ക് അയച്ചു തരില്ലെന്ന കാര്യം മനസിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.

കണക്ക്

പാഴ്സൽ തട്ടിപ്പ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പ് കോളുകളെ കുറിച്ച് ജനങ്ങൾ മുന്നറിയിപ്പ് നൽകി പൊലീസും ബാങ്കുകളും രംഗത്തെത്തിയിരുന്നു. ഈ വർഷം ബംഗളൂരുവിൽ വ്യാജ പാഴ്സൽ തട്ടിപ്പുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തു. പൂനെ സിറ്റി സെെബർ സെല്ലിൽ ഇതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചെന്നെെയിൽ 30 പേരെങ്കിലും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

fake

മുൻകരുതലുകൾ മുഖ്യം