g

തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ,​ ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയിൽ ആഗസ്റ്റ് മാസത്തെ പെൻഷനാണ് നൽകുന്നത്. ക്രിസ്മസിന് മുമ്പ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശംം. ഡിസംബറിലെ പെൻഷൻ തുകയും ചേർത്ത് അഞ്ച് മാസത്തെ കുടിശികയായിരുന്നു നിലവിൽ വണ്ടായിരുന്നത്.

പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും പണം ലഭിക്കും. 900 കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഏഴര വർഷത്തിനുള്ളിൽ എൽ.ഡി,​എഫ് സർക്കാരുകൾ 57,​400 കോടിയോളം രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 2300 കോടിയോളം രൂപയും നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാബേസിലുള്ളത്. മസ്റ്ററിംഗ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.