francis-marpapa

വത്തിക്കാൻ: സ്വവർഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി ഇതിനെ തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആശീർവാദം നൽകുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.

നേരത്തെ ട്രാൻസ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാട് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിരുന്നു. മാമോദീസ ചടങ്ങുകളിൽ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാൻസ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. ഹോർമോൺ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നാണ് മാർപ്പാപ്പ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാമോദീസക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാൻസ് വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ബ്രസീലിലെ ബിഷപ്പിന്റെ ചോദ്യത്തിനാണ് മാർപ്പാപ്പ മറുപടി നൽകിയത്.