f

ന്യൂഡൽഹി: പ്രമുഖ ചലച്ചിത്ര സംവിധായകനും നടനുമായ  മേജർ രവി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി അംഗത്വമെടുത്ത മേജർ രവി  ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സന്ദർശിച്ചു. സംസ്ഥാന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.  . മേജർ രവി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് വിട്ട കണ്ണൂരിലെ മുൻ ജില്ലാ ജനറൽ സെക്രട്ടറി സി.രഘുനാഥും ഇന്ന് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇന്ന് വൈകിട്ട് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അദ്ധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് വിട്ടത്. നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിവെക്കുന്നതെന്നായിരുന്നു സി. രഘുനാഥിന്റെ പ്രതികരണം. കെ.പി.സി.സി അദ്ധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.