
ബംഗളുരു : പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിൽ വിശദീകരണവുമായെത്തിയ അദ്ധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും വിമർശനം. താനും വിദ്യാർത്ഥിയും തമ്മിൽ അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്ന് അദ്ധ്യാപിക പുഷ്പലത വിശദീകരിച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.. അമ്മ- മകൻ ബന്ധമാണ് തങ്ങൾ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂൾ അധികൃതരുടെ ചോദ്യങ്ങൾക്ക് പുഷ്പലത നൽകിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോർന്നതിൽ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു.
ഇങ്ങനെയാണോ അമ്മയും മകനും പെരുമാറുന്നതെന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ , സ്കൂളിലെ പ്രധാനാദ്ധ്യാപികയും വിദ്യാർത്ഥിയുമാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും നിരവധി പേർ പറയുന്നു.
വിദ്യാർത്ഥിയും അത്ര നിഷ്കളങ്കനല്ലെന്നും കുട്ടിക്കെതിരെയും നടപടി എടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്കെതിരെയും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Where are we heading as a society ?
— Amit Singh Rajawat (@satya_AmitSingh) December 28, 2023
Pictures and videos from a romantic photoshoot of a government school teacher with a Class 10 student in Karnataka's Murugamalla Chikkaballapur district, went viral, following which the student's parents filed complaint with the Block… pic.twitter.com/WviIHtOP3J
ഫോട്ടോഷൂട്ടിൽ പരാതി ഉയർന്നതിന് പിന്നാലെ ബി.ഇ,.ഒ സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. അദ്ധ്യാപിക നിലവിൽ സസ്‌പെൻഷനിലാണ്. ചിന്താമണി മുരുഗമല്ല സർക്കാർ ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപികയാണ് പുഷ്പലത. . ഡിസംബർ 22 മുതൽ 25വരെയാണ് സ്കൂളിൽ നിന്ന് പഠനയാത്ര നടത്തിയത്. പഠനയാത്രയ്ക്കിടയിൽ വിദ്യാർത്ഥിക്കൊപ്പം എടുത്ത ഫോട്ടോകളാണ് വൈറലായത്. വിദ്യാർത്ഥി അദ്ധ്യാപികയെ ചുംബിക്കുന്നതും എടുത്ത് പൊക്കുന്നതുമായ ചിത്രങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. അദ്ധ്യാപികയുടെ കൈയിൽ വിദ്യാർത്ഥി നൽകിയ റോസാ പൂവുണ്ട്. ആൺകുട്ടി കുർത്തയും ജീൻസുമാണ് ധരിച്ചിരിക്കുന്നത്. അമിത് സിംഗ് രജാവത്ത് എന്നയാൾ എക്സിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ വൈറലായതോടെ വിദ്യാർത്ഥിയുടെ മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിവാദത്തിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്തിരുന്നു