venmony

ചെങ്ങന്നൂർ: വാഹന അപകടത്തെ തുടർന്ന് ഭാര്യയും മകനും മരണമടഞ്ഞ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി.
വെൺമണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞി കരോട് വലിയ പറമ്പിൽ ഷൈലേഷിനാണ് സംസ്ഥാന സർക്കാരിന്റെ സഹായം ധനം കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് കൊല്ലകടവിനു സമീപം ചാക്കോ റോഡിലുണ്ടായ വാഹനാപകടത്തിൽ ശൈലേഷിന്റെ ഭാര്യ ആതിരയും (35), മൂന്നു വയസ്സുള്ള മകൻ കാശിനാഥനും മരണപ്പെട്ടു. ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പനച്ചമൂട് ഭാഗത്ത് മരത്തിലിടിച്ച ശേഷം അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. സഹായധനമായ എട്ടു ലക്ഷം രൂപ മരിച്ചവരുടെ അവകാശിയായ ഷൈലേഷിനു കൈമാറി.