കൊല്ലം: മുൻവിരോധം കാരണം അയൽവാസിയേയും സുഹൃത്തിനേയും മർദ്ദിച്ച പ്രതി പിടിയിലായി. ശക്തികുളങ്ങര, തുപ്പശ്ശേരി വീട്ടിൽ സ്റ്റാലിൻ (42) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റാലിന് സമൻസ് നൽകാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഇയാളുടെ അയൽവാസിയായ യേശുദാസനും സുഹൃത്തും പ്രതിയെ വിളിച്ച് വരുത്തിയിരുന്നു. ഈ വിരോധത്തിൽ വൈകിട്ട് 4.30ഓടെ മുക്കാട് ഓട്ടോ സ്റ്റാൻഡിൽ നിന്ന യേശുദാസിനെയും സുഹൃത്തിനെയും അസഭ്യം വിളിക്കുകയും യേശുദാസിനെ തടഞ്ഞ് നിറുത്തി ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക കേസ് നിലവിലുള്ളതാണ്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ അനൂപ്, എസ്.ഐ ഐ.വി.ആശ , പ്രദീപ്, എസ്.സി.പി.ഒ അബു താഹിർ, ബിജു, സി.പി.ഒ അനിൽകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.