കൊല്ലം: യുവതിയെ ആക്രമിച്ച കേസിൽ അച്ഛനും മകനും പൊലീസ് പിടിയിൽ. കരിക്കോട് വയലിൽ നഗർ രജിത ഭവനത്തിൽ വിനോജ് കുമാർ (49), മകൻ വിവേക് (22) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് വിനോജ് കുമാർ മദ്യപിച്ച് പരാതിക്കാരിയുടെ വീടിന് മുന്നിലെ വഴിയിൽ കിടക്കുകയും വിവേക് ഇയാളെ പരാതിക്കാരിയുടെ വീട്ടിൽ എടുത്ത് കിടത്തുകയും ചെയ്തു. ഇതിനെ എതിർത്ത വിരോധത്താൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പ്രതികൾ യുവതിയുടെ വീട്ടിലെത്തി അതിക്രമേ കാട്ടുകയായിരുന്നു. വിനോജ് കുമാർ പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതിയാണ്. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ദിലീപ്, സി.പി.ഒ ഗോപൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.