pulkuttu

കൊടുങ്ങല്ലൂർ: പൂൽക്കൂടുകൾ നിർമ്മിച്ച് ക്രിസ്മസ് വിപണിയിൽ സജീവമാണ് കോട്ടപ്പുറം കിഡ്‌സ് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരൻ നൊച്ചിക്കാട്ട് ബാബു. വയ്ക്കോൽ, മുള, ഈർക്കലി, തഴ, ആണി, ഫെവിക്കോൾ തുടങ്ങിയവ ഉപയോഗിച്ചാണ് കിഡ്‌സ് കാമ്പസിൽ തന്നെ പൂൽക്കൂടുകൾ നിർമ്മിച്ചു വിൽക്കുന്നത്.

പരിസരത്ത് ക്രിസ്മസ് വസ്തുക്കൾ വിൽക്കുന്ന കടകളിലെല്ലാം ബാബുവിന്റെ പൂൽക്കൂടുകളുണ്ട്. ഒന്നിന് 500 രൂപയ്ക്കാണ് വിൽക്കുന്നത്. പള്ളികളിലേക്കും മറ്റും ഓർഡറുകൾ അനുസരിച്ച് പൂൽക്കൂടുകൾ നിർമ്മിച്ചു നൽകും. ഏഴ് വർഷമെങ്കിലും ഉപയോഗിക്കാൻ കഴിയുംവിധമാണ് പൂൽക്കൂടുകളുടെ നിർമ്മാണം.

2013 മുതലാണ് സീസണിൽ പൂൽക്കൂട് നിർമ്മാണം ആരംഭിച്ചത്. ആസമയം സെക്യൂരിറ്റി ജോലിക്ക് എത്തിയ ബാബു കിഡ്‌സിൽ ഇരുമ്പ്‌ ഫ്രെയിമിൽ ഉണ്ടായിരുന്ന പുൽക്കൂട് മാറ്റി സ്ഥാപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

കിഡ്‌സിൽ ഒരു പരിപാടിക്ക് എത്തിയ രൂപതാ മെത്രാനായിരുന്ന ജോസഫ് കാരിക്കശേശി അന്ന് ബാബുവിന് 2000 രൂപ പാരിതോഷികം നൽകിയിരുന്നു. ഇതാണ് പിന്നീട് ക്രിസ്മസ് സീസണിൽ പുൽക്കൂട് ഒരുക്കി വിൽപ്പന ചെയ്യാൻ പ്രചോദനമായതെന്ന് വി.പി. തുരുത്ത് സ്വദേശി നൊച്ചിക്കാട്ട് ബാബു പറഞ്ഞു.

കാപ്

ബാബു നിർമ്മിച്ചിട്ടുള്ള പുൽക്കൂട്.