vshnu-

കോട്ടയം: നിരന്തര കുറ്റവാളികളായ സഹോദരങ്ങളെ കാപ്പ ചുമത്തി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയിൽ പിഷാരത്ത് വിഷ്ണുദത്ത് (24), സഹോദരൻ സൂര്യദത്ത് (23) എന്നിവരെയാണ് കാപ്പാ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ ജില്ലയിൽ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഗുണ്ടകളായ സഹോദരന്മാർക്കെതിരെ ഒരുമിച്ച് കാപ്പാ നിയമനടപടി. വിഷ്ണുവിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല, പാമ്പാടി എന്നീ സ്റ്റേഷനുകളിലും, സൂര്യയ്ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല എന്നീ സ്റ്റേഷനുകളിലുമായി അടിപിടി, കൊലപാതകശ്രമം, വീട് കയറി ആക്രമണം, ക്വട്ടേഷൻ, എം.ഡി.എം.എ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവർ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിലും, ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടവരാണ്.