കൽപ്പറ്റ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിലായി. ബംഗളൂരിൽ ക്യാമ്പ് ചെയ്താണ് നൈജീരിയൻ സ്വദേശി മോസസ് (30) പണം തട്ടിപ്പ് നടത്തിയത്. കൽപ്പറ്റ സ്വദേശിനിയിൽ നിന്നും മാത്രം 17 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വയനാട് സൈബർ പൊലീസ് ആണ് വിദഗ്ധമായ നീക്കത്തിലൂടെ ഇയാളെ അറസ്റ്റ് ചെയ്തത്. കൽപ്പറ്റ സ്വദേശിനി വെബ്‌സൈറ്റുകളിൽ വിദേശത്തേക്കുള്ള വിസ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചതോടെയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പിനായി യുവതിയെ ലക്ഷ്യം വെക്കുന്നത്. സ്വകാര്യ വെബ്‌സൈറ്റിൽ യുവതി ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകിയതോടെ ഫോൺ നമ്പറിലേക്ക് യുവതിയെ മോസസ് നേരിട്ട് വിളിച്ചു. വിസയുണ്ടെന്നു പറഞ്ഞ് ആദ്യം നാല് ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് പലവട്ടം 17 ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. യുവതി വയനാട് സൈബർ പൊലീസിന് പരാതി നൽകിയതോടെ വിദഗ്ധമായാണ് പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയിലേക്ക് എത്താൻ വാട്സ്ആപ്പ് ഉടമയായ മെറ്റയുടെ സഹായവും പൊലീസ് തേടിയിരുന്നു. തുടർന്നാണ് മോസസ് പൊലീസിന്റെ പിടിയിലാകുന്നത്. വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മോസസ് എന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കെ വെബ്‌സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പദം സിംഗ് അഭ്യർത്ഥിച്ചു.