
ആലപ്പുഴ: തിരുവാമ്പാടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ എക്‌സോസ് ഫാൻ ഇളക്കി
മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. നിരവധി മോഷണ കേസുകളിൽ പ്രതിയായ എടത്വ പഞ്ചായത്ത് 6-ാം വാർഡിൽ കട്ടപ്പുറം വീട്ടിൽ വർഗ്ഗീസിനെയാണ് (ബിജു, 45) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു മോഷണം. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വെളുത്ത
സ്‌കൂട്ടറിൽ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. സ്‌കൂട്ടർ കേന്ദ്രീകരിച്ചു നടത്തിയ
അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എടത്വ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസ്സിലും ഇയാൾ പ്രതിയാണ്. ആലപ്പുഴ സി.ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ.ബിജു, മനോജ് യു.കൃഷ്ണൻ, മോഹൻകുമാർ, നെവിൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒമാരായ ബിനോജ്, വിപിൻദാസ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
.