
കായംകുളം: കായംകുളത്ത് ദേശീയപാതയിൽ ഉയരപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. രാവിലെ കൊറ്റുകുളങ്ങരയിൽ നിന്ന് ആരംഭിച്ച മാർച്ച് കായംകുളത്തുള്ള കരാറുകാരന്റെ വർക്ക് സൈറ്റിന് മുന്നിൽ സമാപിച്ചു.
ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കോളേജ് ജംഗ്ഷനിൽ ഏറ്റവും ചെറിയ അടിപ്പാത നിർമ്മിക്കാമെന്ന ദേശീയപാതാ അതോറിട്ടിയുടെ നിർദ്ദേശത്തിൽ യോഗം വിയോജിച്ചാണ് സമരസ സമിതി മാർച്ച് നടത്തിയത്. ഫെബ്രുവരി മൂന്നിന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ഉയരപ്പാത എന്ന ആവശ്യത്തിന് പരിഹാരമായില്ലെങ്കിൽ എല്ലാ രാഷ്ട്രീയ മത സാമുദായിക സാംസ്കാരിക സംഘടനകളുടെയും പങ്കാളിത്തതോടെ തുടർ സമരശ്യംഖല തീർക്കുവാനും തീരുമാനിച്ചു.സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത്,കൺവീനർ ദിനേശ് ചന്ദന തുടങ്ങിയവർ നേതൃത്വം നൽകി.