കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസിൽ ലഭിച്ചത് 3458 നിവേദനങ്ങൾ. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം ഒരുക്കിയത്. നിവേദനങ്ങൾ സ്വീകരിക്കുന്നതിനായി സ്ത്രീകൾ, വയോജനങ്ങൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. നിവേദനങ്ങൾ എഴുതി നൽകുന്നതിനായും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പുതിയകാവ് ക്ഷേത്രം മൈതാനിയിൽ സജീകരിച്ച വേദിയിൽ സദസ് ആരംഭിക്കുന്നതിന് അഞ്ച് മണിക്കൂർ മുമ്പ് മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.