hc

കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്ത ഗവ‌ർണറുടെ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി 16 വരെ നീട്ടി. നാമനിർദ്ദേശം റദ്ദാക്കണമെന്ന ഹർജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അന്ന് വീണ്ടും പരിഗണിക്കും.

സർവകലാശാല നല്കിയ പട്ടിക അവഗണിച്ചാണ് എ.ബി.വി.പി പ്രവർത്തകരായ മാളവിക ഉദയൻ (ഫൈൻ ആർട്സ്), എസ്.എൽ ധ്രുവിൻ (സയൻസ്), അഭിഷേക് ഡി. നായർ (ഹ്യുമാനിറ്റീസ്), സുധി സുധൻ (സ്പോർട്സ്) എന്നിവരെ നാമനിർദ്ദേശം ചെയ്തത്. യോഗ്യത കുറഞ്ഞവരെയാണ് നാമനിർദേശം ചെയ്തതെന്നും നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്, സർവകലാശാല നല്കിയ പട്ടികയിൽ ഉൾപ്പെട്ട ടി.എസ്. കാവ്യ, അരുണിമ അശോക്, നന്ദകിഷോർ, പി.എസ് അവന്ത് സെൻ എന്നിവർ ഹർജി നൽകുകയായിരുന്നു. ഗവർണർ നാമനിർദ്ദേശം ചെയ്തവരുടെ യോഗ്യതയെക്കുറിച്ച് സത്യവാങ്മൂലം ലഭ്യമാകാത്തതിനാലാണ് ഹർജി മാറ്റിയത്.