
□ജില്ലാ എക്‌സിക്യുട്ടീവ് അംഗം നിക്‌സണെതിരെയും നടപടി
കൊച്ചി: വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെത്തുടർന്ന് മുൻ എം.എൽ.എയും സി.പി.ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി. രാജുവിനെ ബ്രാഞ്ച്
കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. നിലവിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗമായ രാജുവിനെ
പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.
മറ്റൊരു ജില്ലാ എക്‌സിക്യുട്ടീവ് അംഗമായ എം.ടി. നിക്‌സണെ കളമശേരി മണ്ഡലം കമ്മിറ്റിയിലേക്കും തരം താഴ്ത്തി. ഇന്നലെ ചേർന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. പിന്നീട് ചേർന്ന ജില്ലാ കൗൺസിൽ തീരുമാനം അംഗീകരിച്ചു.
2022ൽ നടന്ന ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച വരവ്- ചെലവ് കണക്ക് സമ്മേളനം അംഗീകരിച്ചിരുന്നില്ല. തുടർന്ന് ജില്ലാ കൗൺസിൽ അംഗങ്ങളായ എം.എം. ജോർജ്, അഡ്വ.ജി. വിജയൻ, അഡ്വ. അയൂബ്ഖാൻ എന്നിവരടങ്ങിയ സമിതി നടത്തിയ
അന്വേഷണത്തിൽ 2018 മുതൽ 2022 വരെ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തുകയുമായിരുന്നു. ലക്ഷക്കണക്കിനു രൂപ രസീതില്ലാതെ പിരിക്കുകയും ഭീമമായ തുക വൗച്ചറില്ലാതെ ചെലവഴിക്കുകയും ചെയ്തുവെന്നായിരുന്നു കണ്ടെത്തൽ.
ഇക്കാലയളവിൽ ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവും ട്രഷററായിരുന്ന എം.ടി. നിക്‌സണുമായിരുന്നു ഇതിന് പിന്നിലെന്നും കണ്ടെത്തി. എന്നാൽ കൃത്രിമ
കണക്കുണ്ടാക്കിയെന്ന് പി. രാജു സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. തുടർന്ന് സംസ്ഥാന കൗൺസിൽ പ്രത്യേക ഓഡിറ്ററെ ചുമതലപ്പെടുത്തി വീണ്ടും പരിശോധന നടത്തിയതിൽ ന ക്രമക്കേട് സ്ഥിരീകരിച്ചു.