പറവൂർ: വില്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസാം കാംപൂർ നാഗോൺ അയ്ജുൽ ഹക്കിനെയാണ് (34) പറവൂർ മന്ദം ജാറപ്പടിയിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തത്. പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ അളവുകളിലാക്കിയാണ് വില്പന. ഒരു ഡപ്പി രണ്ടായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. തദ്ദേശീയർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമിടയിൽ രാത്രിലാണ് കച്ചവടം.
സ്റ്റേഷൻ ഹൗസ് ഓഫീസർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ്, സീനിയർ സി.പി.ഒമാരായ ഷെറിൻ ആന്റണി, ടി.എ. അൻസാർ, കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.