കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇനി ഏഴുദിവസങ്ങൾ നഗരത്തിന് ഉറക്കമില്ലാ രാത്രികൾ. ഡർബാർ ഹാൾ ഗ്രൗണ്ട്, കൂത്തമ്പലം, വടക്കേനട. ക്ഷേത്രാങ്കണം എന്നീ നാല് വേദികളിലാണ് കലാപരിപാടികൾ.

ദിവസവും രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ശീവേലിക്ക് മേളമുണ്ടാകും. പ്രധാന പരിപാടികൾ ഡർബാർ ഹാൾ ഗ്രൗണ്ടിലാണ്. 20, 21, 22, 23 തീയതികളിൽ രാവിലെ 10.30 മുതൽ പ്രസാദ ഊട്ട്.

ഡർബാർ ഹാൾ ഗ്രൗണ്ടിൽ

17ന് 7.30ന് : നൃത്തസന്ധ്യ.

 18ന് 7.30ന് നടി ശ്രുതി ജയന്റെ നൃത്തം, 9ന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ പത്തുവയസുകാരി ഗംഗാ ശശിധരന്റെ വയലിൻ

19ന് 7.30ന് സ്വാമി പൂർണാമൃതാനന്ദ സ്വാമിയുടെ പ്രഭാഷണം. അമൃതോത്സവം.

20ന് 6ന് ഗീത വെങ്കിടേശ്വരന്റെ നൃത്തം (മുംബയ്), 7ന് കണിമംഗലം തൈവമക്കളുടെ നാടൻപാട്ട്

 21 ന് രാത്രി 8ന് അപർണ രാജീവിന്റെ സംഗീതനിശ. 11ന് ചെറിയവിളക്ക്.

22ന് 6ന് പകൽപ്പൂരം, വലിയവിളക്ക്. 7ന് കൂട്ടവെടി. 8.30ന് ആര്യ ദയാൽ, സച്ചിൻ വാര്യർ സംഗീതനിശ

23ന് 5.30 മുതൽ വടക്കേ നടയിൽ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി, 6ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ

പ്രമുഖരുടെ കലാവിരുന്നുകൾ

ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി

ആര്യാദയാൽ, സച്ചിൻ വാര്യർ സംഗീതനിശ

കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്

രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ

ടി.എസ്.രാധാകൃഷ്ണജിയുടെ ഭക്തിഗാനമേള

 ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി

നടി ശ്രുതി ജയന്റെ നൃത്തം

ജെ.എ.ജയന്തിന്റെ പുല്ലാങ്കുഴൽക്കച്ചേരി

ഗംഗാ ശശിധരന്റെ വയലിൻ വിസ്മയം

ഡോ.മല്ലിക നിർമ്മല രാജശേഖരന്റെ വീണക്കച്ചേരി

കണ്ണൻ ജി.നാഥിന്റെ സംഗീതനിശ

കുന്നക്കുടി എം.ബാലമുരളിയുടെ സംഗീതക്കച്ചേരി

മേളപ്രമാണിമാർ

പെരുവനം കുട്ടൻമാരാർ

പെരുവനം സതീശൻമാരാർ

 ചൊവ്വല്ലൂർ മോഹനൻ

തിരുവല്ല രാധാകൃഷ്ണൻ

കാവിൽ ഉണ്ണിക്കൃഷ്ണവാര്യർ

 ചെറുശേരി കുട്ടൻമാരാർ

കലാമണ്ഡലം ശിവദാസ്

കലാമണ്ഡലം രതീഷ്

ആർ.എൽ.വി.മഹേഷ് കുമാർ

പെരുവനം യദു മാരാർ

 പെരുവനം കാർത്തിക് മാരാർ