കൊച്ചി: എറണാകുളം ശിവക്ഷേത്രം ഉത്സവലഹരിയുടെ പാരമ്യത്തിലേക്ക്. ശേഷിക്കുന്ന രണ്ട് ദിനങ്ങൾ സവിശേഷമായ ക്ഷേത്രചടങ്ങുകളുടെയും കലാപരിപാടികളുടെയും വേദിയായി ക്ഷേത്രപരസരം മാറും. ഇന്ന് സന്ധ്യയ്ക്കാണ് എറണാകുളം നഗരത്തെ ത്രസിപ്പിക്കുന്ന 15 ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരവും വലിയ വിളക്കും സ്വർണക്കുടത്തിൽ കാണിക്കയിടലും.
പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ടി.എസ്.രാധാകൃഷ്ണന്റെ ഭക്തിഗാന തരംഗിണിയും താരഗായകരായ ആര്യ ദയാലിന്റെയും സച്ചിൻ വാര്യരുടെയും സംഗീതനിശയുമാണ് പ്രധാന കലാപരിപാടികൾ. നാളെയാണ് ആറാട്ട്.
ഇന്ന് രാവിലെ 8ന് ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ ശീവേലിമേളവും കൂട്ടവഴിപാടും നടക്കും. 10.30 മുതൽ പ്രസാദ് ഊട്ട്. വൈകിട്ട് മൂന്നിന് ദിവാൻസ് റോഡിൽ നിന്ന് പകൽപ്പൂരം ആരംഭിക്കും. ചോറ്റാനിക്കര വിജയൻ മാരാരുടെയും സുരേന്ദ്രൻ മാരാരുടെയും പഞ്ചവാദ്യവും ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെയും സുജേഷ് ശങ്കറിന്റെയും സ്പെഷ്യൽ നാദസ്വരവും ഉണ്ടാകും. 4 മുതൽ ദർബാർ ഹാൾ മൈതാനിയിൽ നാടൻ കലാരൂപങ്ങൾ അരങ്ങേറും. 6ന് പകൽപ്പൂരം അണിനിരക്കും. കുടമാറ്റം, പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളം. 7ന് കൂട്ടവെടിക്കെട്ട്. സ്വർണക്കുടത്തിൽ കാണിക്കയിടൽ. 8.30ന് വെടിക്കെട്ട്. രാത്രി ഒന്നു മുതലാണ് വലിയവിളക്ക്.
ക്ഷേത്രാങ്കണം: വൈകിട്ട് 4ന് കുചേലവൃത്തം കഥകളി, 9ന് കലാമണ്ഡലം രതീഷിന്റെ തായമ്പക.
കൂത്തമ്പലം: വൈകിട്ട് 5.30ന് ഭക്തിഗാനമേള, 7ന് സൂര്യഗായത്രിയുടെ സൂര്യസംഗീതം.
 വടക്കേനട : 5.30ന് ഭജൻസ്, 7ന് ടി.എസ്.രാധാകൃഷ്ണന്റെ ഭക്തിഗാന തരംഗിണി.
ഡർബാർ ഹാൾ ഗ്രൗണ്ട്: ആര്യ ദയാലിന്റെയും സച്ചിൻ വാര്യരുടെയും സംഗീതനിശ.
നാളെ ആറാട്ട്.
രാവിലെ 9ന് കലാമണ്ഡലം ശിവദാസിന്റെ പ്രമാണത്തിൽ ശീവേലി മേളം. 10 മുതൽ പ്രസാദ ഊട്ട്. വൈകിട്ട് 7ന് കൂട്ടവെടി. 7.30ന് കൊടിയിറക്കൽ. 9ന് ആറാട്ട് എഴുന്നള്ളിപ്പ്. കോങ്ങാട് മധു, കോട്ടയ്ക്കൽ രവി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം.
• ക്ഷേത്രാങ്കണം : വൈകിട്ട് 5ന് ഭജന. 6.30ന് നാമസങ്കീർത്തനം.
• കൂത്തമ്പലം : വൈകിട്ട് 7ന് തിരുവാതിരകളി, 7.30ന് ഭജന. • വടക്കേനട : വൈകിട്ട് 5.30 മുതൽ പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി.
• ഡർബാർ ഹാൾ ഗ്രൗണ്ട്: വൈകിട്ട് 6 മുതൽ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല നയിക്കുന്ന സംഗീതരാവ്. 8.30ന് പാലാ നന്ദകുമാറിന്റെ അയോദ്ധ്യയിലെ സൂര്യൻ കഥാപ്രസംഗം. വെളുപ്പിന് 3 മുതൽ ഡി.എച്ച് ഗ്രൗണ്ടിൽ ആറാട്ട് എതിരേൽപ്പ്. വെള്ളിക്കുടത്തിൽ കാണിക്കയിടൽ. വെടിക്കെട്ട്.