എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി കനകപ്പലം നെടുംകാവു വയൽ വനത്തിറമ്പിൽ രാകേഷിനെ (29) ആണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ കോമ്പൗണ്ടിൽ കയറി അവിടെയുള്ളവരെ അസഭ്യം പറയുകയും കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസ്സുകൾ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ ശാന്തി, അബ്ദുൾ അസീസ്, സി.പി.ഒമാരായ മനോജ് കുമാർ, ബോബി സുധീഷ്, ഷൈദ ബീഗം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.