മുണ്ടക്കയം: രാത്രി വീടിനു സമീപം പുലിയുടെ സമാനമായ ജീവിയെ കണ്ടതായി വീട്ടമ്മ. പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ്. കുഴിമാവ് 116 ഭാഗത്ത് കറിക്കറ്റൂർ ബിനോജിന്റെ വീടിനു സമീപമാണ് സംഭവം. ചൊവ്വാഴ്ച രാത്രി 7:30 ഓടെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് ബിനോജിന്റെ ഭാര്യ സുനിത ഇറങ്ങിയപ്പോൾ മൃഗത്തെ കാണുകയായിരുന്നു. വലിയ പശുക്കിടാവിന്റെ അത്രയും വലിപ്പമുള്ള ജീവിയുടെ പുറത്ത് വരകൾ കണ്ടതായും വീട്ടമ്മ പറയുന്നു. ഇവർ പേടിച്ച് ബഹളം വച്ചതോടെ സമീപത്തെ കാട്ടിലേക്ക് മൃഗം ഓടി മറിഞ്ഞു.
ഈ പ്രദേശത്തെ മുൻപും നിരവധി ആളുകൾ സമാനമായി ഈ ജീവിയെ കണ്ടിട്ടുണ്ട്. പുലി തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൂച്ചപ്പുലി ആണെന്ന് വനം വകുപ്പ് പറയുന്നു. സർക്കാർ വക തേക്ക് കൂപ്പ് വനം എന്നിവയുടെ അതിർത്തിയിലാണ് ഈ പ്രദേശം. കാട്ടുപന്നി കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം ഇവിടെ ഉണ്ടായിട്ടുണ്ട് . പുലിയുടെ സമാനമായ മൃഗത്തെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ.