
കോട്ടയം : സഹപ്രവർത്തകന്റെ മലദ്വാരത്തിലേക്ക് കംപ്രസർ കയറ്റിയ ഒറീസ സ്വദേശിയായ പിങ്കുപാലി (23) നെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും പൂവൻതുരുത്തിൽ പ്രവർത്തിക്കുന്ന റബർ മാറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസിറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ പിങ്കുപാലി ഹോസ് അസം സ്വദേശിയുടെ മലദ്വാരത്തിലേക്ക് കയറ്റി കാറ്റ് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു. കുടലിന് സാരമായ പരിക്കേറ്റ അസം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.