f

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പുതുവത്സര സീസണിൽ നടന്നത് റെക്കോഡ് മദ്യവില്പന. ഡിസംബർ 22 മുതൽ 31 വരെ സംസ്ഥാനത്ത് 543.13 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധികവില്പനയാണ് ഇക്കുറിയുണ്ടായത്. ഡിസംബർ 31 മാത്രം വിറ്റഴിച്ചത് 94.54 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് . തിരുവനന്തപുരം പവർ‌ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഇവിടെ ഒരു കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാമത് എറണാകുളത്തെ രവിപുരം ഔ‌ട്ട്‌ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം,​ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് 73 ലക്ഷം,​ പയ്യന്നൂർ ഔട്ട്‌ലെറ്റ് 71 ലക്ഷം എന്നിങ്ങനെയാമ് ഏറ്റവും കൂടുതൽ മദ്യവില്പന നടന്ന ആദ്യ അഞ്ച് ഔട്ട്‌ലെറ്റുകൾ.

കഴിഞ്ഞ വർഷത്തെക്കാൾ ഏറ്റവും കൂടുതൽ മദ്യവില്പന നടന്നതും ഇത്തവണയാണ്. കഴിഞ്ഞ വർഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു.ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്നുദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്പന നടന്നിരുന്നു. ക്രിസ്മസിന് റെക്കോ‌ഡ‌് മദ്യവില്പനയാണ് നടന്നത്. മൂന്നുദിവസം കൊണ്ട് വെയർഹൗസ് വില്പന ഉൾപ്പെടെ ആകെ 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത് കഴിഞ്ഞ വർഷം ഇതേസ്ഥാനത്ത് 210.35 കോടി രൂപയുടെ മദ്യമാണ് വിറ്റത്,​. ബെ‌വ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154. 77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്.

ക്രിസ്‌മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്പന നടന്നു. കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്‌മസ് തലേന്ന് റെക്കോഡ് വില്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയിൽ വിറ്റത്.