
തിരുവനന്തപുരം : കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എസ്.എഫ്.ഐ പ്രവർത്തകർ പാപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. എസ്.എഫ്.ഐ തന്റെ കോലം കത്തിച്ചതിൽ അദ്ഭുതമില്ലെന്നും കണ്ണൂരിൽ പലെയും സി.പി.എമ്മുകാർ ജീവനോടെ കത്തിച്ചില്ലേയെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
കോലം കത്തിച്ചതിലൂടെ അവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയാണ് ുപ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവർണർ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് പുതുവർഷത്തലേന്ന് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തത്. അനുശ്രീയെ കൂടാതെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് വിഷ്ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയേറ്റംഗം വൈഷ്ണവ് ചന്ദ്രൻ എന്നിവരടക്കമുള്ളവർ പ്രതികളാണ്,