d

കൊച്ചി : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. . രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഏഴു യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർക്കും കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർ‌ത്തകർ പാലാരിവട്ടം സ്റ്റേഷന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുന്നതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് കോടതി നടപടിയിലൂടെ ഉണ്ടായതെന്നും ഇന്ന് ശര്തമായ സമരം നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. . നവകേരള സദസിന്റെ അന്ത്യകൂദാശ നടത്തുമെന്നും മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകി.

 നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത്‌കോൺഗ്രസ് തൃക്കാക്കര മണ്ഡലം . മണ്ഡലം പ്രസിഡന്റ് ജെർജസ്, വൈസ് പ്രസിഡന്റ് റനീഷ് എന്നിവരും അംഗങ്ങളായ സനൽ, മുഹമ്മദ് ഷെഫിൻ, വിഷ്ണു, റഷീദ്, സിയാദ് എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്.  പിടിയിലായവർക്ക്  പൊലീസ് ജാമ്യം നൽകിയിരുന്നില്ല. ഇതേത്തുടർന്ന് ഇന്നലെ രാത്രി പത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. രാത്രി വൈകിയും ഉപരോധം തുടർന്നു. 
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് തള്ളിക്കയറി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് റോഡ് ഉപരോധിച്ചു. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഷിയാസ് ആരോപിച്ചു. ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്‌സ്, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.