muthut
മുത്തൂറ്റ് ഫിനാൻസ് എൻ.സിഡി

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) 33-ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എൻ.സി.ഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരത്തിന് അവസരമുണ്ട്.

ഐ.സി.ആർ.എയുടെ എഎപ്ലസ് (സ്റ്റേബിൾ) റേറ്റിംഗുള്ള എൻ.സി.ഡികളുടെ സബ്‌സ്‌ക്രിപ്ഷൻ ജനുവരി 8ന് ആരംഭിച്ച് ജനുവരി 19ന് അവസാനിക്കും. പ്രതിമാസമോ വാർഷികമായോ പലിശ ലഭിക്കുന്ന തരത്തിലും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന വിധവും ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. വ്യക്തിഗത നിക്ഷേപകർക്കും കോർപറേറ്റ് നിക്ഷേപകർക്കും 8.75 ശതമാനം മുതൽ 9 ശതമാനം വരെയാണ് വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ ലഭ്യമായ മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി എൻ.സി.ഡി വിതരണത്തിലൂടെ മികച്ച റേറ്റിംഗ്, ആകർഷകമായ പലിശ എന്നിങ്ങനെ ഇരട്ട നേട്ടമാണ് നിക്ഷേപകർക്ക് ലഭിക്കുന്നതെന്നും ഇഷ്യുവിന്റെ 95 ശതമാനം കമ്പനികൾക്കും വ്യക്തിഗത നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നുവെന്നും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. അവർക്ക് സ്ഥാപനങ്ങൾക്ക് ബാധകമായതിനേക്കാൾ 0.5 ശതമാനം അധിക പലിശ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.