
പഴയങ്ങാടി:മുക്കുപണ്ടം ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസി (37)നെയാണ് പൊലീസ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത് . ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്.
2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വച്ചത്. 330.6(41.2പവൻ) ഗ്രാം സ്വർണമാണ് പണയം വച്ചതെന്ന് കണ്ടെത്തി യിട്ടുണ്ട്. മാല,വള, ബ്രേസ് ലെറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികൾ. ആദ്യം പണയം വച്ച സ്വർണത്തിന്റെ കാലാവധി കഴിഞ്ഞ വർഷം ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതി നെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണ മൊന്നുമുണ്ടായില്ല.
തിരിച്ചെടുക്കാത്ത സ്വർണം ലേലത്തിൽ വിൽക്കുകയാണ് ബാങ്കുകൾ സ്വീകരിക്കുന്ന അടുത്ത നടപടി. ഇതിന് മുന്നോടിയായി പണയം വച്ച ആഭരണം പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് ആഭരണം മുറി ച്ചെടുത്ത് പരിശോധിക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ വർഷം ജൂലായ് മാസമാണ് അനുമതി ലഭിച്ചത്. ഇതേത്തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വർണം പൂശിയ പൈപ്പ് ആഭരണ മായിരുന്നു പണയം വെച്ചത്. ആഭരണം തിരിച്ചെടുപ്പിച്ച് ബാങ്കിന് ലഭിക്കാനുള്ള പണം തിരികെപ്പിടിക്കാൻ ബാങ്ക് അധികൃതർ ഇയാളുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നാണ് പരാതി നൽകിയത്.