d

മാലെ : മാലദ്വീപിലെ ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിർദ്ദേശത്തിന് മറുപടിയുമായി ഇന്ത്യ. ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര മാർഗങ്ങൾ ആവിഷ്കരിക്കുമെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. മാലദ്വീപിലെ ജനങ്ങൾക്ക് ജീവകാരുണ്യ, മെഡിക്കൽ സേവനങ്ങൾ എത്തിക്കാനുള്ള ഇന്ത്യയുടെ വ്യോമ സർവീസുകൾ തുടരാനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.   ചൈനീസ് അനുഭാവിയായ മുയിസു നവംബറിൽ ചുമതലയേറ്റതിന് പിന്നാലെ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് സമയപരിധി പ്രഖ്യാപിച്ചത്.


ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്നത് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു.
നിലവിൽ 70 ഇന്ത്യൻ സൈനികരും ഒരു ഡോർണിയർ പട്രോളിംഗ് വിമാനവും
രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും മാലദ്വീപിലുണ്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതിന്റെ രോഷം പുകയുന്നതിനിടെ കഴിഞ്ഞയാഴ്ച മുയിസു ചൈനയിലെത്തി പ്രസിഡന്റ് ഷീ ജിൻ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ സമയപരിധി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.

തങ്ങൾ ചെറുതാണെങ്കിലും ഭീഷണിപ്പെടുത്താനുള്ള അധികാരം ആർക്കും നൽകിയിട്ടില്ലെന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ മുയിസു വിമർശിച്ചിരുന്നു. മോദിയേയും ലക്ഷദ്വീപിനെയും ഉന്നമിട്ടുള്ള മന്ത്രിമാരുടെ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ ഇന്ത്യക്കാർ കൂട്ടത്തോടെ മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കിയിരുന്നു. വിവാദത്തെ തുടർന്ന് മൂന്ന് മന്ത്രിമാരെയും സസ്പെൻഡ് ചെയ്യാൻ മാലദ്വീപ് ഭരണകൂടം നിർബന്ധിതമായിരുന്നു.