
തിരുവനന്തപുരം: കടയുടെ മുൻപിലെ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും പരിക്ക്. പാറശ്ശാലയിലെ ഒരു തുണികടയുടെ മുൻപിലുണ്ടായ സംഘർഷത്തിലാണ് കോട്ടവിള സ്വദേശികളായ സിനുവിനും സിജുവിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആശുപത്രി ജംഗഷന് സമീപത്തായാണ് സംഭവുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരാണ് പിടിയിലായത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിജുവിന്റെ വാരിയെല്ല് പൊട്ടിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി ജംഗ്ഷനിലെ ഇലക്ട്രിക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സിനുവും സിജുവും സമീപത്തെ തുണിക്കടയ്ക്ക് മുൻപിലായി റോഡരികിൽ കാർ പാർക്ക് ചെയ്തു. കാർ മാറ്റാൻ കടയുടമ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് സഹോദരങ്ങളെ മർദ്ദിക്കുകയായിരുന്നു.