wedding

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്കാണ് വഴി തെളിച്ചത്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് കമന്റ് രൂപത്തിലും വീഡിയോ രൂപത്തിലുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവാഹത്തെ രാഷ്ട്രീയവൽക്കരിച്ചും അല്ലാതെയുമുള്ള കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ വിഷയത്തിൽ നടി ശ്രീയ രമേശ് പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പാണ് ശ്രദ്ധനേടുന്നത്.

വധൂവരന്മാർക്ക് ആശംസ നേർന്നുകൊണ്ടാണ് ശ്രീയയുടെ കുറിപ്പ് തുടങ്ങുന്നത്. ഒരു കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കാൻ സാധിക്കുമോ അതിന്റെ പരമാവധി ചെയ്യുകയാണ് ചില സൈബർ മനോരോഗികൾ. തൃശൂർ പള്ളിയിൽ സ്വർണ കിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറാമാൻ അത് തട്ടിയിട്ടതിന് എന്തെല്ലാം ദുർ വ്യാഖ്യാനം നൽകി ഇവർ. ഒടുവിൽ ഇതാ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കരികെ മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്. ഇത്തരം മനസുകളിൽ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് ശ്രീയ കുറിപ്പിലൂടെ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭാഗ്യയുടെ വിവാഹം എന്നത്

സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയിൽ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം.

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവർത്തകരുടേയും സാന്നിധ്യം.

ഭാഗ്യമോൾക്കും ഭർത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാർത്ഥനകളും.

PS : ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ

ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന് / അലോസരപ്പെടുത്തുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. ഇപ്പോഴും നിർത്തിയിട്ടില്ല.

തൃശ്ശൂരിലെ പള്ളിയിൽ മാതാവിന്റെ തിരു രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറമാൻ അത് തട്ടിയിട്ടത് എന്തെല്ലാം ദുർ വ്യാഖ്യാനം നൽകി ഇവർ, ഒടുവിൽ ഇതാ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കരികെ

മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്.

അദ്ദേഹം ബഹു. പ്രധാനമന്ത്രിയിൽ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മൾ കണ്ടു.

ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്.

ആ സങ്കുചിത മാനസിക അവസ്ഥയിൽ കലാകാരന്മാർ ഉൾപ്പെടെ ഉള്ളവർ പ്രവർത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.