police

കൊളറാഡോ: യുവതിയുടെ മുറിച്ചെടുത്ത കൈപ്പത്തി ജാക്കറ്റിന്റെ പാേക്കറ്റിലിട്ട് നടന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊളറാഡോയിലെ സോളമൻ മാർട്ടിനെസ് എന്നയാളാണ് പിടിയിലായത്. സുഹൃത്തായ യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.

ജാക്കറ്റിനുളളിലെ പോക്കറ്റിൽ പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടു. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് മുറിച്ചെടുത്ത കൈപ്പത്തിയാണ് അതെന്ന് വ്യക്തമായത്. ഇതിന് ഒരുദിവസത്തിൽ കൂടുതൽ പഴക്കം ഉണ്ടെന്നും വ്യക്തമായി. എന്നാൽ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ സോളമൻ തയ്യാറായില്ല. താൻ ആരെയും കൊന്നിട്ടില്ലെന്നും കൈപ്പത്തി രണ്ടുദിവസമായി തന്റെ പോക്കറ്റിലുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. ഈ മാസം പത്തിന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കൈയാണ് സോളമന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ഇതിനിടെ സോളമൻ യുവതിയുടെ മൃതദേഹം വാഹനത്തിൽ നിന്ന് വലിച്ചെറിയുന്നത് താൻ കണ്ടുവെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തി. യുവതിയുടെ ഒരു സുഹൃത്ത് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ നിന്ന് മൃതദേഹം വലിച്ചെറിയുന്നത് കണ്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്നായിരുന്നു അറസ്റ്റ്.