
മലപ്പുറം : അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലർ വിവാദമായി. ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നായിരുന്നു ബാർ ഉടമകളുടെ പരാതി. ഈ പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ. ഡിവൈ.എസ്.പിമാർക്കും എസ്.എച്ച്.ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്.
അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ല എന്നായിരുന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കുലർ പുറത്തുവന്നതോടെ വിവാദമാകുകയായിരുന്നു. അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കുകയായിരുന്നു. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും എസ്.പി അറിയിച്ചു. പുതുക്കിയ നിർദ്ദേശം പിന്നീട് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് ക്ലറിക്കൽ മിസ്റ്റേക്ക് ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ്.പി വിശദീകരിച്ചു.