deadbody

ചണ്ഡീഗഡ്: ഇന്ത്യക്കാരനായ യുവാവിനേയും വിദേശ വനിതയേയും റിസോര്‍ട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയാണ് യുവാവ്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതി ഉസ്ബക്കിസ്ഥാന്‍ സ്വദേശിയാണ്. അര്‍ദ്ധ നഗ്നമായ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡല്‍ഹി അശോക് വിഹാര്‍ സ്വദേശി ഹിമാന്‍ഷു(26) ഉസ്ബെക്കിസ്താന്‍ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ ജീവനക്കാര്‍ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാതായതോടെ ജീവനക്കാര്‍ മുറിയുടെ പുറത്ത് നിന്ന് തട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ സംശയം തോന്നി മുറിയിലെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ രണ്ടുപേരും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ഉസ്ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഡല്‍ഹി പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.