d

അയോദ്ധ്യ : സ്വർണപാദുകം മുതൽ 3610 കിലോ ഭാരവും 108 അടി നീളവുമുള്ള കൂറ്റൻ ചന്ദനത്തിരി വരെ. ശ്രീലങ്കയിലെ അശോക വനത്തിലെ കല്ല്...സീതയുടെ ജന്മസ്ഥലത്തു നിന്നുള്ള സമ്മാനങ്ങൾ... ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയുടെ മാതൃഭവനമെന്ന് വിശ്വസിക്കുന്ന മഹാരാഷ്ട്രയിലെ അമരാവതി ഗ്രാമത്തിൽ നിന്ന് എത്തിച്ച 550 കിലോ ജൈവ കുങ്കുമം... ശ്രീരാമന്റെ അനുഗ്രഹം തേടി രാജ്യത്തിനകത്തും പുറത്തു നിന്നും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക്  എത്തിയ സമ്മാനങ്ങളുടെ പട്ടിക നീളും.

സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പുരിൽ നിന്ന് ആയിരം ബാസ്ക്റ്രുകളിലായി 3000ലേറെ സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിച്ചത്. ജനക്പുരിലെ രാം ജാനകി ക്ഷേത്രത്തിലെ പുരോഹിതൻ രാം റോഷൻ ദാസിന്റെ നേതൃത്വത്തിലാണ് ഇവ കൊണ്ടു വന്നത്യ വെള്ളി പാദുകങ്ങൾ, സ്വർണാഭരണങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ. മുപ്പത്തിയാറ് വാഹനങ്ങൾ കോൺവോയി ആയി 500 കിലോമീറ്രറോളം താണ്ടിയാണ് രാമജന്മഭൂമിയിൽ എത്തിയത്.

 അശോക വനത്തിലെ കല്ലും

സീതയെ അപഹരിച്ച് കൊണ്ടുപോയി രാവണൻ ലങ്കയിൽ പാർപ്പിച്ചതെന്ന വിശ്വസിക്കുന്ന അശോക വനത്തിലെ കല്ല് അവിടെ നിന്നുള്ള നയതന്ത്ര പ്രതിനിധി സംഘം 2021 ഒക്ടോബറിൽ ട്രസ്റ്റിന് കൈമാറിയിരുന്നു.

 സ്വർണപാദുകങ്ങൾ

ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രി സ്വർണത്തിൽ പൊതിഞ്ഞ പാദുകങ്ങളാണ് വ്രതം നോറ്റ് തലച്ചുമടായി 1300 കിലോമീറ്റർ നടന്നുവന്ന് രാമന് സമ്മാനിച്ചത്. 1.2 കോടി രൂപയാണ് ചെലവ്.

 അമേരിക്കൻ വജ്ര നെക്‌‌ലേസ്

ഗുജറാത്ത് സൂറത്തിലെ വജ്രവ്യാപാരി കൗശിക് കക്കഡിയ രാമന് സമ്മാനിച്ചത് 5000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോ വെള്ളിയും ഉപയോഗിച്ച് തയ്യാറാക്കിയ അത്യാഡംബര നെക്‌ലേസാണ്. രാമക്ഷേത്രത്തിന്റെ രൂപത്തിലാണിത്.

 108 അടി നീളമുള്ള ചന്ദനത്തിരി

ഗുജറാത്ത് വഡോദര സ്വദേശി വിഹാ ഭർവാഡാണ് 3610 കിലോ ഭാരമുള്ള ചന്ദനത്തിരി തയ്യാറാക്കിയത്. ഒന്നരമാസം കത്തും. കിലോമീറ്ററുകളോളം സൗരഭ്യം പരത്തും.

 1100 കിലോയുടെ കൂറ്റൻ വിളക്ക്

ഗുജറാത്ത് വഡോദരയിലെ കർഷകൻ അരവിന്ദ് ഭായ് മംഗൾഭായ് പട്ടേലാണ് കൂറ്റൻ വിളക്ക് സംഭാവന നൽകിയത്. 9.25 അടി പൊക്കമുള്ള വിളക്കിൽ 851 കിലോ നെയ്യ് ഒഴിക്കാം. പഞ്ചധാതു ( സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്) വിളക്കാണിത്.

 2100 കിലോയുള്ള മണി ഉത്തർപ്രദേശ് ഇറ്റായിൽ നിന്ന്

 620 കിലോയുള്ള മണി തമിഴ്നാട്ടിൽ നിന്ന്

 400 കിലോയുടെ 10 അടി ഉയരമുള്ള പൂട്ടും താക്കോലും അലിഗഡിലെ സത്യപ്രകാശ് ശർമ്മ സമ്മാനിച്ചു

 44 അടി ഉയരമുള്ള പിച്ചള കൊടിമരം അഹമ്മദാബാദിൽ നിന്ന്

 56 ഇഞ്ചുള്ള സ്വർണം പൊതിഞ്ഞ ക്ഷേത്ര ഡ്രം ഗുജറാത്തിലെ ദരിയാപുരിൽ നിന്ന്

 അഞ്ചടി നീളമുള്ള അമ്പ് അഹമ്മദാബാദിൽ നിന്ന്

 സിൽക്ക് ബെഡ് ഷീറ്റ് തമിഴ്നാട്ടിൽ നിന്ന്

എട്ട് രാജ്യങ്ങളിലെ സമയം കാണിക്കുന്ന ക്ലോക്ക് ലക്നൗവിലെ അനിൽകുമാർ സാഹു