rajyasabha

ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം 27ന് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അന്നേദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് നാമനി‌ർദ്ദേശിക പത്രിക സമർപ്പിക്കാനുളള അവസാന തീയതി.

13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയും രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ഏപ്രിൽ മൂന്നിന് വിരമിക്കുകയും ചെയ്യുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡിഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളിലെ ഒഴിവ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.