മല്ലപ്പള്ളി : കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവച്ചു. ശ്രീകോവിലിനുള്ളിൽ നിന്ന് മേൽശാന്തി താമരശേരി ഇല്ലത്ത് മുകുന്ദൻ ഭട്ടതിരി കൈമാറിയ അഗ്‌നി കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ഏറ്റുവാങ്ങി. കുളത്തൂർ കരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പുമാണ് ചൂട്ടുവച്ചത്. ചടങ്ങുകൾക്ക് കുളത്തൂർ ശ്രീദേവി വിലാസം പടയണി സംഘം ഭാരവാഹികളായ അഡ്വ. പി അജീഷ് പുറത്തേട്ട്, ടി .എ. വാസുക്കുട്ടൻ നായർ തടത്തിൽ, കെ. കെ .ഹരികുമാർ, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം ഭാരവാഹികളായ എൻ.ജി .രാധാകൃഷ്ണൻ നെടുംപുറത്ത്, അരുൺ കൃഷ്ണ കാരക്കാട്ട് സുരേഷ് കുളയയാം കുഴിയിൽ,ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര,സെക്രട്ടറി സുനിൽ താന്നിക്കപൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.
ഇന്ന് ചൂട്ടുവലത്ത് നടക്കും. 13,14 തീയതികളിൽ ഗണപതിക്കോലവും, 15നും 16 നും അടവി പള്ളിപ്പാന എന്നിവയും 17നും 18നും വലിയ പടയണിയും നടക്കും.